Sports
ബംഗളൂരു: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ നമീബിയയ്ക്കെതിരെ ഇന്ത്യ എയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 197 റൺസാണെടുത്ത്.
അർധ സെഞ്ചുറി നേടിയ റിയാൻ പരാഗിന്റെ മികവിലാണ് ഇന്ത്യ എ മികച്ച സ്കോർ പടുത്തുയർത്തിയത്. 39 പന്തിൽ നിന്ന് 69 റൺസാണ് പരാഗ് എടുത്തത്. 39 റൺസെടുത്ത നമാൻ ദിറും 35 റൺസെടുത്ത അശുതോഷ് ശർമയും തിളങ്ങി.
നമീബിയയ്ക്ക് വേണ്ടി റൂബെൻ ട്രംപെൽമാനും മാക്സ് ഹെയ്ൻഗോയും ജെർഹാർഡ് ഇറാസ്മസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബെർനാർഡ് സ്കോൾസും വില്ലെം മൈബർഗും ഓരോ വിക്കറ്റ് വീതം എടുത്തു.
Sports
മുംബൈ: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ യുഎസ്എക്കെതിരെ ഇന്ത്യ എയ്ക്ക് മിന്നും ജയം. ഇന്ന് നടന്ന മത്സരത്തിൽ 38 റൺസിനാണ് ഇന്ത്യ എ വിജയിച്ചത്.
ഇന്ത്യ എ ഉയർത്തിയ 239 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുഎസ്എ 19.4 ഓവറിൽ 200 റൺസിൽ ഓൾഔട്ടായി. 44 റൺസെടുത്ത ആൻഡ്രൈസ് ഗൗസും 41 റൺസെടുത്ത സഞ്ജയ് കൃഷ്ണമൂർത്തിയും പൊരുതിയെങ്കിലും യുഎസ്എയെ വിജയിപ്പിക്കാനായില്ല. ശുഭം രൻജാന 28 റൺസും ഹർമീത് സിംഗ് 25 റൺസുമെടുത്തു.
ഇന്ത്യ എയ്ക്ക് വേണ്ടി രവി ബിഷ്ണോയി മൂന്ന് വിക്കറ്റ് എടുത്തു. ഖലീൽ അഹ്മദും നമാൻ ദിറും രണ്ട് വിക്കറ്റ് വീതവും അശോക് ശർമയും തിലക് വർമയും ആയുഷ് ബദോനിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 238 റൺസാണെടുത്തത്. സെഞ്ചുറി നേടിയ ഓപ്പണർ നാരായൺ ജഗദീശന്റെയും അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ആയുഷ് ബദോനിയുടെയും മികവിലാണ് ഇന്ത്യ എ മികച്ച സ്കോർ പടുത്തുയർത്തിയത്.
നാരായൺ 104 റൺസാണ് എടുത്തത്. 55 പന്തിൽ 11 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു നാരാണിന്റെ ഇന്നിംഗ്സ്. ആയുഷ് ബദോനി 60 റൺസാണ് സ്കോർ ചെയ്തത്. ആറ് ബൗണ്ടറിയും നാല് സിക്സും താരം അടിച്ചെടുത്തു.
38 റൺസെടുത്ത തിലക് വർമയും തിളങ്ങി. യുഎസ്എക്ക് വേണ്ടി ജസ്ദീപ് സിംഗ്, ശുഭം രൻജാനെയും, അലി ഖാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മുംബൈ: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ യുഎസ്എക്കെതിരെ ഇന്ത്യ എയ്ക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 238 റൺസാണെടുത്തത്.
സെഞ്ചുറി നേടിയ ഓപ്പണർ നാരായൺ ജഗദീശന്റെയും അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ആയുഷ് ബദോനിയുടെയും മികവിലാണ് ഇന്ത്യ എ മികച്ച സ്കോർ പടുത്തുയർത്തിയത്. നാരായൺ 104 റൺസാണ് എടുത്തത്. 55 പന്തിൽ 11 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു നാരാണിന്റെ ഇന്നിംഗ്സ്.
ആയുഷ് ബദോനി 60 റൺസാണ് സ്കോർ ചെയ്തത്. ആറ് ബൗണ്ടറിയും നാല് സിക്സും താരം അടിച്ചെടുത്തു. 38 റൺസെടുത്ത തിലക് വർമയും തിളങ്ങി. യുഎസ്എക്ക് വേണ്ടി ജസ്ദീപ് സിംഗ്, ശുഭം രൻജാനെയും, അലി ഖാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
മുംബൈ: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യ എയ്ക്കെതിരെ ടോസ് നേടിയ യുഎസ്എ ബൗളിംഗ് തെരഞ്ഞെടുത്തു. നവീ മുംബൈയിലെ ഡിവൈ പാട്ടീൽ സ്പോർട്സ് അക്കാദമിയിൽ അഞ്ച് മുതലാണ് മത്സരം.
ആയുഷ് ബദോനിയാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്. തിലക് വർമ, രവി ബിഷ്ണോയ്, പ്രിയാൻഷ് ആര്യ തുടങ്ങിയ താരങ്ങളും ടീമിലുണ്ട്. മൊനാംഗ് പട്ടേലാണ് യുഎസ്എയുടെ ക്യാപ്റ്റൻ.
Sports
രാജ്ക്കോട്ട്: ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ രണ്ടാം അനൗദ്യോഗിക ഏകദിനത്തിൽ ഇന്ത്യ എയ്ക്ക് തകർപ്പൻ ജയം. രാജ്ക്കോട്ടിൽ നടന്ന മത്സരത്തിൽ ഒന്‍പത് വിക്കറ്റിനാണ് ഇന്ത്യ എ വിജയിച്ചത്.
ദക്ഷിണാഫ്രിക്ക എ ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം 27.5 ഓവറിൽ ഇന്ത്യ എ മറികടന്നു. ഒരു വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. 68 റൺസെടുത്ത റുതുരാജ് ഗെയ്ക്ക്വാദിന്റെയും 32 റൺസെടുത്ത അഭിഷേക ശർമയുടെയും മികവിലാണ് ഇന്ത്യ എ മത്സരം അനായാസമായി വിജയിച്ചത്. നായകൻ തിലക് വർമ 29 റൺസെടുത്തു.
ലുതോ സിപാംലയാണ് ദക്ഷിണാഫ്രിക്ക എയ്ക്ക് വേണ്ടി വിക്കറ്റ് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എ 30.3 ഓവറിൽ ഓൾഔട്ടാവുകയായിരുന്നു. 33 റൺസെടുത്ത റിവാൾഡോ മൂൺസാമിയാണ് ദക്ഷിണാഫ്രിക്ക എയുടെ ടോപ്സ്കോറർ.
ഡെലാനോ പോട്ട്ഗൈറ്റെർ 23 റൺസും ഡിയാൻ ഫോറസ്റ്റർ 22 റൺസും എടുത്തു. ഇന്ത്യ എയ്ക്ക് വേണ്ടി നിഷാന്ത് സിന്ധു നാല് വിക്കറ്റ് വീഴ്ത്തി. ഹർഷിത് റാണ മൂന്ന് വിക്കറ്റും പ്രസിദ് കൃഷ്ണ രണ്ട് വിക്കറ്റും തിലക് വർമ ഒരു വിക്കറ്റും എടുത്തു.
Sports
ബംഗളൂരു: ഇന്ത്യ-എയ്ക്കെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക-എ തിരിച്ചടിക്കുന്നു. ഇന്ത്യ-എ ഉയർത്തിയ 417 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന സന്ദർശകർ നാലാം ദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 311 റൺസെന്ന ശക്തമായ നിലയിലാണ്.
50 റൺസുമായി തെംപ ബാവുമയും രണ്ടു റൺസുമായി മാർക്കസ് അകർമാനുമാണ് ക്രീസിൽ. 91 റൺസെടുത്ത ജോർദാൻ ഹെർമന്റെയും 77 റൺസ് വീതമെടുത്ത ലെസെഗോ സെനോക്വാനെയുടെയും 77 സുബൈർ ഹംസയുടെയും വിക്കറ്റുകളാണ് നഷ്ടമായത്. 22 ഓവറുകളും ഏഴുവിക്കറ്റും ബാക്കിയിരിക്കെ ദക്ഷിണാഫ്രിക്ക-എയ്ക്ക് ജയിക്കാന്‍ ഇനി 106 റണ്‍സ് കൂടി മതി.
വിക്കറ്റ് നഷ്ടമില്ലാതെ 25 റണ്‍സെന്ന നിലയില്‍ അവസാന ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക-എയെ തുടക്കത്തിലെ വിക്കറ്റ് വീഴ്ത്തി പ്രതിരോധത്തിലാക്കാമെന്ന ഇന്ത്യ-എയുടെ ശ്രമങ്ങൾ വിഫലമാകുന്ന കാഴ്ചയാണ് തുടക്കത്തിൽ കണ്ടത്. ഒടുവിൽ സ്കോർ 156 റൺസിൽ നില്‍ക്കെ സെഞ്ചുറിക്കരികെ ഹെർമനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചു.
പിന്നാലെ 197 ൽ നില്‍ക്കെ സെനോക്വാനെയെ ഹർഷ് ദുബെയും പുറത്താക്കി. തുടർന്ന് ക്രീസിൽ ഒന്നിച്ച സുബൈർ ഹംസയും തെംപ ബാവുമയും ചേർന്ന് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. സ്കോർ 304 റൺസിൽ നില്‍ക്കെ സുബൈറിനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ വീണ്ടും ആഞ്ഞടിച്ചു.
നേരത്തെ, രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ ധ്രുവ് ജുറെലിന്റെയും (127) അർധസെഞ്ചുറി നേടിയ ഹർഷ് ദുബെ (84), നായകൻ ഋഷഭ് പന്ത് (65) എന്നിവരുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ-എ മികച്ച വിജയലക്ഷ്യം മുന്നോട്ടുവച്ചത്. ഏഴിന് 382 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്ത ഇന്ത്യ-എ ആദ്യ ഇന്നിംഗ്സിൽ ലീഡും സ്വന്തമാക്കിയിരുന്നു.
Sports
ബംഗളൂരു: ഇന്ത്യ-എയ്ക്കെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക-എ തിരിച്ചടിക്കുന്നു. ഇന്ത്യ-എ ഉയർത്തിയ 417 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന സന്ദർശകർ നാലാം ദിനം ലഞ്ചിന് പിരിയുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 139 റണ്‍സെന്ന ശക്തമായ നിലയിലാണ്.
80 റൺസുമായി ജോര്‍ദാന്‍ ഹെര്‍മാനും 52 റണ്‍സുമായി ലെസേഗോ സെനെക്വാനെയുമാണ് ക്രീസില്‍. രണ്ട് സെഷനുകളും 63 ഓവറുകളും 10 വിക്കറ്റും ബാക്കിയിരിക്കെ ദക്ഷിണാഫ്രിക്ക-എയ്ക്ക് ജയിക്കാന്‍ ഇനി 278 റണ്‍സ് കൂടി മതി.
വിക്കറ്റ് നഷ്ടമില്ലാതെ 25 റണ്‍സെന്ന നിലയില്‍ അവസാന ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക-എയെ തുടക്കത്തിലെ വിക്കറ്റ് വീഴ്ത്തി പ്രതിരോധത്തിലാക്കാമെന്ന ഇന്ത്യ-എയുടെ ശ്രമങ്ങൾ വിഫലമാകുന്ന കാഴ്ചയാണ് കണ്ടത്.
നേരത്തെ, രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ ധ്രുവ് ജുറെലിന്റെയും (127) അർധസെഞ്ചുറി നേടിയ ഹർഷ് ദുബെ (84), നായകൻ ഋഷഭ് പന്ത് (65) എന്നിവരുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ-എ മികച്ച വിജയലക്ഷ്യം മുന്നോട്ടുവച്ചത്. ഏഴിന് 382 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്ത ഇന്ത്യ-എ ആദ്യ ഇന്നിംഗ്സിൽ ലീഡും സ്വന്തമാക്കിയിരുന്നു.